പല ദേശങ്ങളിലായി, പല കാലങ്ങളിലായി, പല സംസ്കാരങ്ങളിലായി പരന്നു കിടക്കുന്ന റാപ് സംഗീതത്തെക്കുറിച്ചും വൈവിധ്യപൂർണ്ണമായ അതിന്റെ വേരുകളെക്കുറിച്ചും രാഷ്ട്രീയ മാനങ്ങളെക്കുറിച്ചും കവിയും നോവലിസ്റ്റും വാദ്യകലാകാരനും കലാനിരൂപകനുമായ മനോജ് കുറൂർ എഴുതുന്നു.
പല ദേശങ്ങളിലായി, പല കാലങ്ങളിലായി, പല സംസ്കാരങ്ങളിലായി പരന്നു കിടക്കുന്ന റാപ് സംഗീതത്തെക്കുറിച്ചും വൈവിധ്യപൂർണ്ണമായ അതിന്റെ വേരുകളെക്കുറിച്ചും രാഷ്ട്രീയ മാനങ്ങളെക്കുറിച്ചും കവിയും നോവലിസ്റ്റും വാദ്യകലാകാരനും കലാനിരൂപകനുമായ മനോജ് കുറൂർ എഴുതുന്നു.
എന്റെ സങ്കല്പത്തിലെ വായനക്കാരനെക്കുറിച്ച് ഒരു കവിത ഒരിക്കൽ മനസ്സിൽ രൂപംകൊണ്ടു. "നിന്നെ ഞാനോർക്കുന്നു- നീ പാതിരാത്തീവണ്ടിയിൽ എന്റെയീരടി മൂളി ഉറങ്ങാതിരിപ്പുണ്ടാം." എന്നായിരുന്നു അവസാനവരി. തൃപ്തി തോന്നിയില്ല. 'മൂളി' എന്ന വാക്കിന് ശക്തി പോര. പകരം മറ്റൊരു വാക്ക് കിട്ടിയില്ല. ആ കവിത മനസ്സിൽനിന്ന് കുടഞ്ഞുകളയാൻ പരമാവധി ശ്രമിച്ചു. കഴിഞ്ഞില്ല. എത്ര ആലോചിച്ചിട്ടും ഉചിതമായ വാക്കു കിട്ടുന്നില്ല. ആ കവിത മറന്നുകളയാനുമാകുന്നില്ല. ഊണിലും ഉറക്കത്തിലും അതുതന്നെയായി ചിന്ത. ആ വാക്കു കിട്ടുന്നില്ല. മറ്റൊരുകാര്യവും ചിന്തിക്കാനുമാവുന്നില്ല. ദിനചര്യകൾ തെറ്റി. ഓഫീസിൽ പോകാതെ വിജനതകളിൽ അലഞ്ഞുതിരിഞ്ഞു. ചുമ്മാ തീവണ്ടിയിൽ കയറി
പലരും ശ്രദ്ധിക്കാത്തതും വളരെ ശ്രദ്ധേയവുമായ ഒരു വ്യത്യാസം ഫ്രാൻസിസ് മാർപാപ്പ കൊണ്ടുവന്നു. മനുഷ്യന്റെ ഏറ്റവും ധാർമ്മികവും പ്രമുഖവുമായ ഇന്ദ്രിയം കണ്ണല്ലയെന്നും അത് കാതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബൈബിളിന്റെ സന്ദേശം കാണാനല്ല, കേൾക്കാനാണ്.
‘ഒരു രാജ്യം ഒരു നിയമം എന്നു പറയുകയും, മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമങ്ങൾ കൊണ്ടുവരികയും ചെയ്യുന്നത് തികഞ്ഞ കാപട്യമാണ്. ബി.ജെ.പിയുടെ മുസ്‌ലിം വിരുദ്ധതക്ക് വഖഫ് ഭേദഗതി നിയമമടക്കം സമീപ കാലത്ത് അവർ പാർലമെൻ്റിൽ ചുട്ടെടുത്ത നിയമങ്ങൾ മാത്രം എടുത്ത് പരിശോധിച്ചാൽ മതി.’ – കെ.ടി. ജലീൽ എഴുതുന്നു.
ബോളിവുഡ് സിനിമാ കാസറ്റുകളിൽ കണ്ട നായികമാരുടെ നിറപ്പകിട്ടുള്ള വസ്ത്രങ്ങളെ കൗതുകത്തോടെയും മോഹത്തോടെയും നോക്കി നിന്ന പെൺകുട്ടി വളർന്ന്, സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് വേദിയിൽ തിളങ്ങി നിൽക്കുന്നു. ഇക്കൊല്ലത്തെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ്. സിനിമയിൽ വസ്ത്രങ്ങൾ വെറും വേഷപ്പകിട്ടുകളല്ല,സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനും ആശയത്തിനും കരുത്തേകുന്ന വിനിമയ സാധ്യതയാണെന്ന് പറയുകയാണ് ഫെമിന ജബ്ബാർ.
കോവിഡ് മഹാമാരിയുടെ കാലത്ത് ലോകശ്രദ്ധ നേടിയതാണ് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനങ്ങൾ. അക്കാലത്തിന് ശേഷം പബ്ലിക് ഹെൽത്തിലെ ഉപരിപഠനത്തിന് കൂടുതൽ പ്രാധാന്യം കൈവന്നിട്ടുണ്ട്. ആ മേഖലയിലെ പഠന-തൊഴിൽ സാധ്യതകളെക്കുറിച്ച് ജോ ജോസഫ് എഴുതുന്നു.
വിഷലിപ്തമായ സൈബർ പുരുഷത്വത്തിന്റെ ചുമരെഴുത്ത്.
ഹിമാചലിലെ കുല്ലു ജില്ലയിലെ സോയാൽ എന്ന കാട്ടുഗ്രാമത്തിലേക്ക് നടത്തിയ യാത്രയും അവിടത്തെ ഗ്രാമീണരോടൊപ്പം ആഘോഷിച്ച ‘ദിയാലി’ എന്ന ഉത്സവത്തിന്റെ ഓർമ്മകളും, സഞ്ചാരിയും എഴുത്തുകാരിയുമായ നന്ദിനി മേനോൻ എഴുതുന്നു
സുരക്ഷാ വീഴ്ചയ്ക്കുത്തരവാദിത്തം ആർക്കെന്ന് വ്യക്തമാക്കേണ്ടത് കേന്ദ്രസർക്കാർ.
എമ്പുരാൻ സിനിമ ഇറങ്ങി അതിനെക്കുറിച്ചുള്ള ബഹളം നടക്കുന്നതിനിടയിൽ ഒരു ദിവസമാണ് ഞങ്ങളിൽച്ചിലർ ഒന്നിച്ചിരുന്നത്. ഗൗരവമായ ആലോചനകൾക്കുവേണ്ടി ഒരു പ്ലാറ്റ്ഫോം തുടങ്ങുന്ന കാര്യം കുറേക്കാലമായി എല്ലാവരുടെയും മനസ്സിലുണ്ട്. ഓൺലൈനോ ഓഫ് ലൈനോ എന്തായാലും. പല സമയങ്ങളിലായി ഇതിനായി കൂടിയാലോചനകൾ നടത്തിവരികയാണ്. പക്ഷേ ഓരോ കൂടിയിരിപ്പിനും ഇടയിൽ കാര്യങ്ങളും സാഹചര്യങ്ങളും മാറിയിട്ടുണ്ടാകും. കഴിഞ്ഞതവണ പ്ലാൻ ചെയ്ത സംഗതികളൊന്നും പോര എന്നുവരും. പിന്നെയും പലവഴിക്ക് ചിന്തകൾ പോകും. ഉദാഹരണത്തിന്