“പലായദ്ധ്വം പലായദ്ധ്വം രേ രേ ദുഷ്കവി കുഞ്ജരാ: വേദാന്ത വനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ” (ദുഷ്കവികളാകുന്ന കുഞ്ജരങ്ങളേ, ഓടിയൊളിച്ചാലും. വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡൻ എന്ന സിംഹം ഇതാ വരുന്നു.) ഇതൊരടയാളവാക്യമായിരുന്നു. വേദാന്ത വനങ്ങളിൽ അലഞ്ഞലഞ്ഞ് പാണ്ഡിത്യത്തിന്റെ കൈലാസശൃംഗമേറിയ ഉദ്ദണ്ഡശാസ്ത്രികളുടെ അഹങ്കാരവാക്യം. തന്റെ വായനയുടെയും പഠനത്തിന്റെയും മനനത്തിൻ്റെയും തീവ്രത കൊണ്ട് സ്വയമനുഭവപ്പെടുന്ന സിംഹത്വം സഹജീവികളുടെ പ്രതിഭയുടെ മസ്തകം തകർക്കാൻ മാത്രം ലക്ഷ്യമിടുന്ന ദർപ്പമായി പരിണമിച്ചാൽ പഠിച്ചെടുത്തവയ്ക്കൊക്കെ എന്തു പ്രയോജനം. അവനവൻ്റെ/അവളവളുടെ ആത്മസുഖം അപരരുടെ സുഖമായി പരിവർത്തിപ്പിക്കാൻ
