Home / 2025 (Page 8)

കാഴ്ചകൾ അവസാനിച്ച് സിറ്റിപാലസിൽ ഇറങ്ങുന്ന കവാടത്തിന് തൊട്ടു മുൻപ് ഒരു ഫുഡ് കൗണ്ടർ. അവിടെ ഒരേ ഒരു ഐറ്റം മാത്രമേ കിട്ടൂ..ദാൽ ബാട്ടി ചുർമ. പാരമ്പരാഗത രാജസ്ഥാനി ഭക്ഷണം ആണ്. രാജസ്ഥാനി എന്നല്ല ടിപ്പിക്കൽ ഉദയ്പൂർ മേവാറി വിഭവം.. അതുകൊണ്ട് നിങ്ങൾ ഇത് കഴിച്ചിട്ട് പോയാൽ മതി എന്നാണ് കൊട്ടാരം പറയുന്നത്.

READ MORE
POST TAGS:

മുറപ്പെണ്ണും മുറച്ചെക്കനും ഗൈനക്കോളജിസ്റ്റിനെ കാണാൻ പോവുന്ന പാട്ട് സീനിലെ Incest element. ഇത് കണ്ടു പൊള്ളിയാലേ ചിലർക്കെങ്കിലുമത് മനസ്സിലാവൂ.നാരായണീന്റെ കൊച്ചുമക്കൾ പ്രണയിക്കുന്നത് കാണുന്ന പുതിയ കുട്ടികൾ വഴിതെറ്റുമെന്ന ആധിയെപ്പറ്റി പറഞ്ഞു നിർത്താം.നിങ്ങളുടെ കുട്ടികൾ NETFLIX ൽ കൂളായി കാണുന്ന സീരീസുകളും സിനിമകളും വെറുതെയൊന്ന് കണ്ടു നോക്കുക.പഴയ തലമുറയിലെ നമ്മൾ fantasize ചെയ്യാത്ത കാര്യങ്ങൾ കണ്ടുകണ്ട് കൂളായിരുന്നുതന്നെയാണ് അവരിങ്ങനെ കളി പറഞ്ഞുകൊണ്ടിരിക്കുന്നത്.കുട്ടികൾക്കല്ല; അവരുടെ ആകാശങ്ങളുടെ

READ MORE
POST TAGS:

ക്രൂരതയുടെ അനുഭവം പങ്കിടാൻ മാത്രമാണോ മനുഷ്യവംശം വിധിക്കപ്പെട്ടത്? ഇത്തരം വലിയ ചോദ്യങ്ങൾ ഹാൻ കാങ്ങ് ഈ നോവലിലൂടെ ഉന്നയിക്കുന്നുണ്ട്. അതോടൊപ്പം ശരീരവും ആത്മാവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ഒരു വിചാരണ കൂടി ഇതിൽ നടക്കുന്നുണ്ട്. നമ്മൾ പറഞ്ഞു നടക്കുന്ന മനുഷ്യത്വം എവിടെയാണ് നിലകൊള്ളുന്നത്?

READ MORE

6400+ കമ്പനികളാണ് ഇന്ന് സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ളത്. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ നമ്പറാണ്. നമ്മളായിട്ടൊന്നും പറയുന്നതല്ല, സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ നമ്പറാണ്. ഒരു വർഷം മുന്നേ ഞങ്ങൾ ഇതിൽ ഒരു സർവേ നടത്തിയിരുന്നു. അന്ന് ഏതാണ്ട് 5800 കമ്പനികളോ മറ്റോ ആണ് ഉണ്ടായിരുന്നത്.

READ MORE
POST TAGS:

ബാബക്ക് ഖാജെപാഷയുടെ വൃക്ഷത്തിന്റെ കൈകളില്‍ (ഇന്‍ ദ് ആംമ്‌സ് ഓഫ് ദ് ട്രീ/ഇറാന്‍/2023) അദ്ദേഹത്തിന്റെ ആദ്യ ഫീച്ചറാണ്. സുരക്ഷിതത്വത്തിന്റെയും സ്‌നേഹത്തിന്റെയും വ്യവസ്ഥയായി പരിഗണിക്കപ്പെടുന്ന ന്യൂക്ലിയര്‍ കുടുംബം രണ്ടായി പിളരുമ്പോള്‍, അതിന്റെ ഉത്പന്നങ്ങളായ കുട്ടികള്‍ക്കെന്തു സംഭവിക്കുന്നു എന്നത് അത്ര പുതുമയുള്ള ഒരു പ്രശ്‌നമല്ല തന്നെ. എന്നാല്‍, ഓരോ കുട്ടിയ്ക്കും അവരവരുടെ ജീവിതം പ്രധാനമാണെന്ന കാര്യം മാത്രമെടുത്താല്‍ ഈ പിളരലും അനാഥത്വവും അവരുടെ ജീവിതത്തെ തന്നെ

READ MORE

ഇത്തവണ കവിതയെ സംബന്ധിച്ച ഏതാനും കുറിപ്പുകളാവട്ടെ. സമകാലിക കവിതാലോചനകൾ അടുത്ത മാസം തൊട്ട്  തുടരാം ഒന്ന് 1 കവിത അത്ഭുതത്തിന്റെ ഭാഷയാവാറുണ്ട് - ഒന്നുകിൽ അപരിചിതത്വം കൊണ്ട്, അല്ലെങ്കിൽ അതിസാധാരണത്വത്തിന്റെ അപൂർവ്വത കൊണ്ട്. അരവിന്ദോ Lord Siva travels  on the chariot of elecrtones എന്ന് "സാവിത്രി' യിൽ  എഴുതിയതിലെ അപരിചിതഭാവം കവിതയായി മാറുന്നു. അട്ടയെ തേടുന്ന നാട്ടുവൃദ്ധൻ ചളിക്കുളത്തിൽ വടിയിട്ട് ഇളക്കി നോക്കുന്ന കാര്യം

READ MORE

ചരിത്രത്തിൽ കടൽ ഒരു കടലാസ് പോലെയാണ് സുരക്ഷിതമായ തീരങ്ങളിൽ നിന്ന് നൗകകൾ കാറ്റും കോളുമുള്ള കടലാസ് പ്രതലങ്ങളിലേക്ക് ഒഴുകി പരന്ന് കവിതകൾ  പോലെ ചരിത്രം രചിക്കുന്നു. ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിയും കിഴക്കൻ തീരങ്ങളിൽ നിന്ന് യാത്ര ആരംഭിച്ചും വന്നെത്തിയ കപ്പലുകൾ ചരക്കുകൾക്കൊപ്പം സംസ്കാരവും കൈമാറ്റം ചെയ്തിരുന്നു. കോഴിക്കോട് തീരത്ത് ലഭിച്ച തണുപ്പൻ സ്വീകരണത്തിനു ബദലായി ഗാമയും പിൻഗാമികളും കൊച്ചിയിലേക്ക് അഭയം തേടിക്കൊണ്ട്

READ MORE

അങ്ങനെ വൈ എൽ എഫിന്റെ രണ്ടാം എഡീഷനും വിജയകരമായി സമാപിച്ചു. വിജയകരമായി എന്ന വാക്ക് ഇവിടെ ഉപയോഗിക്കുമ്പോൾ അതിനെ ഒരു ക്ലിഷേ ആയി നോക്കി കാണേണ്ടതില്ല. കേരളത്തിൽ നിറയെ പലതരം സാഹിത്യോത്സവങ്ങൾ നടക്കുമ്പോൾ യുവധാരയുടെയും DYFI യുടെയും നേതൃത്വത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിനു വേറിട്ട കാഴ്ചയും കാഴ്ചപ്പാടും ഉണ്ടാവണമെന്ന പൂർവ്വനിശ്ചയമുണ്ടായിരുന്നു. ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ, ക്ഷണിക്കപ്പെടേണ്ട അതിഥികൾ എന്നിവയിൽ കൃത്യമായ ധാരണയും നിലപാടും ഉണ്ടായിരുന്നു.

READ MORE

നിഖില വിമൽ / വിനയ് ഫോർട്ട്  /  ജിഷ്ണു രവീന്ദ്രൻ ജിഷ്ണു  രവീന്ദ്രൻ :  2024-ൽ സോഷ്യൽ മീഡിയയിലും നമ്മൾ സംസാരിക്കുമ്പോഴും ഒക്കെ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ഒരു വാചകം, "ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ' എന്ന നിവിൻ പോളിയുടെ ഒരു ഡയലോഗ് ആണ്. അങ്ങനെ ഒറ്റയ്ക്ക് വഴിവെട്ടി വന്ന രണ്ടു മനുഷ്യരാണ് ഇന്ന് നമ്മളോടൊപ്പമുള്ളത്. നിഖില വിമൽ, വിനയ് ഫോർട്ട്. രണ്ടുപേരോടും ആദ്യം ചോദിക്കാനുള്ളത്.

READ MORE

സാഹിത്യം സാമൂഹികമാണ്.  ഒരു വ്യക്തിയുടെ പ്രതിഭയുടെ ആവിഷ്കാരമാണ് സാഹിത്യം എന്ന് തുടങ്ങി ഈശ്വരാനുഗ്രഹമാണ് എന്ന് വരെയുള്ള വീക്ഷണഗതിയായിരുന്നു ഒരു നൂറ്റാണ്ട് മുൻപ് വരെ സാഹിത്യത്തെക്കുറിച്ച് ഉണ്ടായിരുന്നത്.  സർഗാത്മകതയെ സംബന്ധിക്കുന്ന പൊതുവായ സങ്കല്പം അതായിരുന്നു. എന്നാൽ, ഒറ്റതിരിഞ്ഞ ഒരു വ്യക്തിയുടെ പ്രതിഭാവിശേഷത്തിന്റെ ഉത്പന്നമാണ് കലയും സാഹിത്യവും  എന്ന് കരുതാൻ സാധിക്കാത്ത രീതിയിൽ സാഹിത്യത്തെ സംബന്ധിക്കുന്ന സങ്കൽപ്പങ്ങൾ വലിയതോതിൽ അഴിച്ചു പണിക്ക് ഇന്ന് വിധേയമായിട്ടുണ്ട്. സാഹിത്യത്തിലെ സാമൂഹികത

READ MORE