റാപ്പ് ഉൾപ്പെടെയുള്ള കേരളത്തിന്റെ സംഗീത മേഖലയും അതിന്റെ വളർച്ചയും പരിണാമങ്ങളും അതിലുൾച്ചേർന്നിരിക്കുന്ന രാഷ്ട്രീയ മാനങ്ങളും വിശദീകരിക്കുകയാണ് പിന്നണി ഗായികയും സിനിമാ പ്രവർത്തകയും പെർഫോമിങ് ആർട്ടിസ്റ്റുമായ രശ്മി സതീഷ്
റാപ്പ് ഉൾപ്പെടെയുള്ള കേരളത്തിന്റെ സംഗീത മേഖലയും അതിന്റെ വളർച്ചയും പരിണാമങ്ങളും അതിലുൾച്ചേർന്നിരിക്കുന്ന രാഷ്ട്രീയ മാനങ്ങളും വിശദീകരിക്കുകയാണ് പിന്നണി ഗായികയും സിനിമാ പ്രവർത്തകയും പെർഫോമിങ് ആർട്ടിസ്റ്റുമായ രശ്മി സതീഷ്
2004-ൽ പുറത്തിറങ്ങിയ ലജ്ജാവതിയേ എന്ന പാട്ടിലാണ് മലയാളത്തിൽ ആദ്യമായി പോപ്പുലറായ ഒരു ഹിപ്-ഹോപ്പ് ശ്രമം ഉണ്ടാവുന്നത്. കേരളമാകെ അലയടിച്ച ലജ്ജാവതി ട്രെൻഡിന്റെ ഇരുപത് വർഷത്തിനിപ്പുറം ഇന്ന് മലയാളം ഒരു ‘റാപ്പ് എമർജൻസിന്’ സാക്ഷ്യം വഹിക്കുകയാണ്. ഹിപ്-ഹോപ്പിലും റാപ്പിലും പുതിയ പരീക്ഷണങ്ങളും ഒരുപാട് പാട്ടുകളുമായി സജീവമാണ് ഇന്ന് മലയാള സംഗീതം. ലജ്ജാവതിക്കാലം മുതലുള്ള മാറ്റങ്ങളെക്കുറിച്ച് സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് സംസാരിക്കുന്നു.
പുതിയ കാലത്തിന്റെ പാട്ടുകാർക്കിടയിൽ പല റാപ്പർമാരും ഉദിച്ചുവന്നു. അവരിലെ വേറിട്ട സ്വരമായത് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഹിരൺദാസ് മുരളി എന്ന വേടനാണ്. ആ പാട്ടുകളും ജീവിതവും അതിന്റെ രാഷ്ട്രീയവും എഴുതുന്നു ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ കെ ബി വേണു.
പല ദേശങ്ങളിലായി, പല കാലങ്ങളിലായി, പല സംസ്കാരങ്ങളിലായി പരന്നു കിടക്കുന്ന റാപ് സംഗീതത്തെക്കുറിച്ചും വൈവിധ്യപൂർണ്ണമായ അതിന്റെ വേരുകളെക്കുറിച്ചും രാഷ്ട്രീയ മാനങ്ങളെക്കുറിച്ചും കവിയും നോവലിസ്റ്റും വാദ്യകലാകാരനും കലാനിരൂപകനുമായ മനോജ് കുറൂർ എഴുതുന്നു.