നിരഞ്ജൻ ടിജി "ഭയവും യുദ്ധവും വാൾ സ്ട്രീറ്റിലെ കാളയും" എന്ന തലക്കെട്ടിൽ ഭൂമിമലയാളത്തിൽ എഴുതുന്നു.
നിരഞ്ജൻ ടിജി "ഭയവും യുദ്ധവും വാൾ സ്ട്രീറ്റിലെ കാളയും" എന്ന തലക്കെട്ടിൽ ഭൂമിമലയാളത്തിൽ എഴുതുന്നു.
എന്തായാലും ഇപ്പോൾ താൻ അമേരിക്ക കളിപ്പിക്കുന്ന വെറും പുലിയല്ല ഒരു സിംഹമാണ് എന്ന് സിന്ധുനദിക്കരയിൽ നിന്ന് വെള്ളം തടഞ്ഞുകൊണ്ട് അദ്ദേഹം ഗർജിക്കുന്നു. ശുദ്ധമായ ആര്യൻ ചോരയിൽ ഹിറ്റ്ലർക്കൊപ്പം അഭിമാനിച്ചിരുന്ന ഗോൾവാൾക്കറുടെപിൻഗാമി സിന്ധുനദീതടസംസ്കാരത്തിലെ ഹോട്ടൽ നടത്തിയിരുന്നത് ഞങ്ങളാണ് എന്നും വേണമെങ്കിൽ പറഞ്ഞെന്നു വരും..!
ചീട്ടുകളി എന്നാൽ ശരാശരി മലയാളിക്ക് ഇരുപത്തെട്ടാണ്. നാലാൾ കൂടുന്നിടത്ത് രാഷ്ട്രീയത്തിലെ ഓരോ നീക്കങ്ങളേയും സസൂക്ഷ്മം പരിശോധിച്ച് ചർച്ച ചെയ്ത് മതിയാവാതെ മിനിമം നാലുപേരെ വെച്ച് ബുദ്ധികൂർമ്മത ഒന്നുകൂടി കൂർപ്പിച്ചെടുക്കാനുള്ള വിനോദോപാധിയാണത്. അതിൽ പ്രാവീണ്യമായവർ ഒരു കുത്ത് ശീട്ടു കൂടി ചേർത്ത് കളി അമ്പത്താറാക്കും. വിലയുള്ള ശീട്ടുകളുടെ ആകെത്തുകയാണത്. ഗുലാന് മൂന്ന്, ഒമ്പതിനു രണ്ട്, ആസിനും പത്തിനും ഒന്ന് വെച്ച് മൊത്തം ഏഴ്. രണ്ട്