Home / Posts Tagged "V. S. Achuthanandan"

മൂന്നാറിൽ അന്ന് ഉണ്ടായിരുന്ന 36 എസ്റ്റേറ്റുകളുടെ മലകളും ചെരുവുകളും കുന്നുകളും കയറി മാസങ്ങളോളം തൊഴിലാളി കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ വി.എസ്. അവിടെ കഴിഞ്ഞു. അങ്ങനെ കേരള ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസ് 7800 ഭൂരിപക്ഷത്തിൽ ജയിച്ചു – മൂന്നാറും വി.എസുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഡോ. പ്രഭാഹരൻ കെ. മൂന്നാർ എഴുതുന്നു

READ MORE

“പോരാട്ടത്തിന്റെ മറുപേരായ ആ വലിയ നേതാവിനരികിൽ നിൽക്കുമ്പോൾ ഇച്ഛാശക്തിയുടെ, സമരവീര്യത്തിന്റെ എക്കാലത്തേക്കുമുള്ള വിത്തുകൾ ആ ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെ ഹൃദയത്തിലേക്ക് പകർന്നു കിട്ടുകയായിരുന്നു. അങ്ങനെ എത്രയെത്ര സമരങ്ങൾ! എല്ലാ അവകാശ സമരങ്ങളുടെയും മുന്നണിപ്പോരാളിയായി വി എസ് എക്കാലവും യുവാക്കളെ നയിച്ചു” –വി കെ സനോജ് എഴുതുന്നു.

READ MORE

പാർട്ടിയിൽ വിഎസിന് അംഗത്വം നൽകിയത് സഖാവ് കൃഷ്ണപിള്ളയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശില്പികളിൽ പ്രധാനിയും പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനിയുമായ സഖാവ് കൃഷ്‍ണപിള്ളയുടെ നിർദ്ദേശങ്ങൾക്കൊപ്പം പ്രവർത്തിച്ചുകൊണ്ടാണ് വി എസ് അച്യുതാനന്ദൻ എന്ന അചഞ്ചലനായ കമ്യൂണിസ്റ്റ് രൂപപ്പെടുന്നത്. കമ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായി മാറിയ ആ ബന്ധത്തെക്കുറിച്ച് എഴുത്തുകാരനും ഗവേഷകനും എസ് എഫ് ഐ യുടെ മുൻ ദേശീയ വൈസ് പ്രസിഡന്റുമായ നിതീഷ്

READ MORE

“എടുത്തുപറയേണ്ടതാണ് വിലാപയാത്രയിൽ എത്തിച്ചേർന്ന സ്ത്രീകളുടെ പങ്കാളിത്തം. വിഎസിന്റെ ജീവിതകാലയിളവിലാകമാനം അദ്ദേഹം സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണ് കേരളത്തിലെ സ്ത്രീകൾ അദ്ദേഹത്തിന് കൊടുത്തിരിക്കുന്ന ഈ സ്നേഹം.” സി എസ് സുജാത എഴുതുന്നു

READ MORE

“ജനവിരുദ്ധമെന്ന് തനിക്ക് ബോധ്യപ്പെട്ടതിനോടെല്ലാം വി.എസ്. വിട്ടുവീഴ്ചയില്ലാതെ കലഹിച്ചു. പുലിയെ അതിന്റെ മടയിൽ ചെന്നെതിർത്ത പോർവീര്യമായിരുന്നു അത്. ഏട്ടര പതിറ്റാണ്ടു നീണ്ട തന്റെ കമ്മ്യൂസിണിസ്റ്റ് ജീവിതത്തെ വി.എസ്. ഒറ്റവാക്കിൽ ചുരുക്കിയെഴുതി: സമരം!” —സുനിൽ പി ഇളയിടം എഴുതുന്നു

READ MORE

“മാധ്യമങ്ങളാണ് വി.എസിനെ ഉണ്ടാക്കിയത് എന്ന് ഒരു ചർച്ചാ തലക്കെട്ട് കണ്ട് രാവിലെ ആദ്യം ചിരിയും പിന്നെ അത്ഭുതവും ഉണ്ടായി. മാധ്യമങ്ങളാണ് വി.എസിനെ ഉണ്ടാക്കിയത് എന്ന് പറയുമ്പോൾ നമ്മളെത്ര ചരിത്രരഹിതരരായ മനുഷ്യരായിപ്പോകും എന്നോർത്തു.” –സനീഷ് ഇളയടത്ത് എഴുതുന്നു

READ MORE

“തന്റെ യൗവ്വനകാലമാകെ തൊഴിലാളികളുടെയും കർഷകരുടെയും ഉന്നമനത്തിനായി ഉഴിഞ്ഞുവെക്കുകയാണ് വി എസ് ചെയ്തത്. തുടക്കത്തിൽ ജനകീയ പോരാട്ടങ്ങളുടെ സമരനായകനായിരുന്നുെവങ്കിൽ പിന്നീട് ജനപ്രതിനിധിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അവസാനം ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ജനോന്മുഖവും അടിസ്ഥാന വർഗ്ഗങ്ങൾക്കു വഴിതെളിക്കുന്നതുമായ എത്രയോ നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകി.” – കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, വി എസ് അച്യുതാന്ദനെ അനുസ്മരിക്കുന്നു.

READ MORE

“ഗഹനമായ ചരിത്രപശ്ചാത്തലങ്ങളും സൂക്ഷ്മമായ രാഷ്ട്രീയ നിരീക്ഷണങ്ങളും ശക്തമായ സമരാവശ്യങ്ങളും തുളച്ചുകയറുന്ന വാക്കുകളിൽ പുറത്തേക്കൊഴുകും, വിഎസിന് മാത്രം അവകാശപ്പെട്ട ആ അനുപമമായ ശൈലിയിൽ. എട്ടു പതിറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതം രാകിമിനുക്കിയെടുത്ത വജ്രം സമരഗേറ്റിനു മുന്നിലെ പൊരിവെയിലിൽ വെട്ടിത്തിളങ്ങും” –അനുപമ മോഹൻ എഴുതുന്നു

READ MORE

“അടിസ്ഥാന വർഗ്ഗത്തിന്റെ ഇല്ലായ്മകളും വല്ലായ്മകളും എന്നും മനസ്സിന്റെ നടുത്തളത്തിൽ പ്രതിഷ്ഠിച്ചിരുന്ന വിഎസിന് കൃത്യമായ പക്ഷപാതിത്വം ഉണ്ടായിരുന്നു. അത് വിശന്നു കരയുന്നവരോടായിരുന്നു.അത്കുടിയിറക്കപ്പെടുന്നവരോടായിരുന്നു.അത് അധികാരമില്ലാത്തവരോടായിരുന്നു. അത് മർദ്ദിതരും ചൂഷിതരുമായവരോടായിരുന്നു” –സുജ സൂസൻ ജോർജ് എഴുതുന്നു…

READ MORE