ഞാൻ പെറ്റ കവിതക്കുഞ്ഞുങ്ങളെ ആർക്കും വളർത്താം
1 സമത പ്രതീക്ഷയുടെ ചിറകുകൾ വിടർത്തി അവൾ പൂമ്പാറ്റയാവുന്നു സ്നേഹത്തിന്റെ ചരടു കെട്ടി അവനതിനെ പട്ടമാക്കുന്നു 2 തുള്ളികൾ : ഇറ്റിറ്റു വീഴാതെ ചേർത്തു പിടിക്കുന്നു നിന്റെ കണ്ണുകൾ 3 നിന്നെയും കാത്ത് : ഇട്ടു പോയതറിയാതെ കാത്തിരിക്കുന്നു പൂർത്തിയാവാത്ത എന്റെ വീട് 4. സ്വപ്ന സ്ഖലനം : തെറിച്ചു പോവുന്നു നിരർത്ഥകമായ നീയും ജീവിതവും 5 ഇരു: തെളിഞ്ഞ കുളം കാവി സർപ്പത്തിന്റെ വിഷം ചീറ്റൽ ഇരു കുളം ഇരു വിഭാഗം ജീവികൾ തോൽക്കുന്നു ജലരാജൻ അജയ്യനാവുന്നു! 6 ഇരുവഴിയായ നേരത്ത് കുടയില്ലെങ്കിലും തല നനയ്ക്കാതെ തിമിർത്ത് ചെയ്ത മഴയിൽ അവൾ. ഇടിമിന്നലേറ്റ് നെഞ്ച് കരിഞ്ഞ് ഞാനും. 7
1 സമത
പ്രതീക്ഷയുടെ
ചിറകുകൾ
വിടർത്തി
അവൾ പൂമ്പാറ്റയാവുന്നു
സ്നേഹത്തിന്റെ
ചരടു കെട്ടി
അവനതിനെ പട്ടമാക്കുന്നു
2 തുള്ളികൾ :
ഇറ്റിറ്റു വീഴാതെ
ചേർത്തു പിടിക്കുന്നു
നിന്റെ കണ്ണുകൾ
3 നിന്നെയും കാത്ത് :
ഇട്ടു പോയതറിയാതെ
കാത്തിരിക്കുന്നു
പൂർത്തിയാവാത്ത എന്റെ വീട്
4. സ്വപ്ന സ്ഖലനം :
തെറിച്ചു പോവുന്നു
നിരർത്ഥകമായ നീയും
ജീവിതവും
5 ഇരു:
തെളിഞ്ഞ കുളം
കാവി സർപ്പത്തിന്റെ
വിഷം ചീറ്റൽ
ഇരു കുളം
ഇരു വിഭാഗം
ജീവികൾ
തോൽക്കുന്നു
ജലരാജൻ അജയ്യനാവുന്നു!
6 ഇരുവഴിയായ നേരത്ത്
കുടയില്ലെങ്കിലും
തല നനയ്ക്കാതെ
തിമിർത്ത് ചെയ്ത മഴയിൽ
അവൾ.
ഇടിമിന്നലേറ്റ്
നെഞ്ച് കരിഞ്ഞ്
ഞാനും.
7 ചാരു കസേര
ഇറങ്ങി വന്ന
കഥാപാത്രങ്ങൾ
ഇരിപ്പുറപ്പിക്കാൻ
വായനയുടെ വിപ്ലവം
8 അഛന്റെ അലാം സ്വിച്ച്
കിടപ്പിലായവന്റെ
കൈ ദൂരത്ത്
ഇപ്പഴും
ജീവനോടെ;
അടുത്ത രോഗിയുടെ
ഊഴവും കാത്ത് !
9 ബാഡ് ടച്ച്
കൊഴിഞ്ഞു വീണ
ഇലകൾ നിറയെ പച്ച
ഇലത്തണ്ടിലൂടെ കട്ടിച്ചുവപ്പ്
10 സുസ്ഥിരം :
പുഴകൾ കൈക്കുമ്പിളിൽ
കുന്നുകൾ വിരലുകളിൽ
മാനവർ വെന്തു മരിക്കുന്നു
ഗ്രാമങ്ങൾ മറയുന്നു

