പ്രായം എൺപതായിട്ടും ഓർമകൾ ചിരുതേയിയെ ചുറ്റിനിൽക്കുന്നു. ഓർമയാണ് ചിരുതേയിയുടെ ഊർജ്ജം, നോവും സ്നേഹവും കലർന്ന ഓർമകൾ. ഓർമകളില്ലെങ്കിൽ ഒറ്റപ്പെട്ടേനെയെന്ന് ചിരുതേയി വിശ്വസിക്കുന്നു.
പ്രായം എൺപതായിട്ടും ഓർമകൾ ചിരുതേയിയെ ചുറ്റിനിൽക്കുന്നു. ഓർമയാണ് ചിരുതേയിയുടെ ഊർജ്ജം, നോവും സ്നേഹവും കലർന്ന ഓർമകൾ. ഓർമകളില്ലെങ്കിൽ ഒറ്റപ്പെട്ടേനെയെന്ന് ചിരുതേയി വിശ്വസിക്കുന്നു.
മെട്രോപൊളിറ്റൻ ലൈഫിലൂടെ ഞാൻ കടന്നു വന്നിരുന്നെങ്കിൽ എഴുത്തുകാരൻ ആകുമോ എന്ന് ചോദിച്ചാൽ കൃത്യമായൊരു ഉത്തരം നൽകാൻ പറ്റില്ല. ചിലപ്പോൾ ആയേക്കാം ആവാതിരിക്കാം. നഗരങ്ങളിൽ ജീവിച്ച് എഴുത്തുകാരായ എത്രയോ ആളുകളുണ്ട്. പക്ഷെ ഇപ്പോൾ ഒരു എഴുത്തുകാരനെന്ന നിലയിൽ തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ ജീവിച്ച നാട് എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല.