വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള കേസിലും തമിഴ്നാട് സർക്കാരും ഗവർണറുമായുള്ള കേസിലും തിരിച്ചടി കിട്ടിയതോടെ കോടതികൾക്കു നേരെ തിരിഞ്ഞിരിക്കുകയാണ് സംഘപരിവാർ. സാക്ഷാൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തന്നെ കോടതിക്കെതിരെ പരസ്യമായി രംഗത്തു വന്നു. ലോക്സഭാംഗം നിഷികാന്ത് ദുബെയും സുപ്രീം കോടതിയെ രൂക്ഷമായ ഭാഷയിൽ ആക്രമിക്കുന്നുണ്ട്. രണ്ടു കേസുകളെക്കുറിച്ചും കോടതിയുടെ ഇടപെടലുകളെക്കുറിച്ചും മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബ് എഴുതുന്നു
